തിരുവല്ല: കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് ജീവനക്കാരൻ 8.13 കോടി രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി വിജീഷ് വർഗീസിനെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
തിരുവല്ല ക്രൈം ബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുക. മൂന്ന് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന വിജീഷിനെ മെയ് 16നാണ് ബെംഗളൂരുവിൽ നിന്ന് കസ്‌റ്റഡിയിലെടുത്തത്.
ഇയാൾ തട്ടിയെടുത്ത എട്ടുകോടി രൂപ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിജീഷിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിൽ നിക്ഷേപങ്ങൾ ഒന്നും തന്നെയില്ലെന്നും, പണം അതിൽ നിന്നും മാറ്റിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. പണം തട്ടിയ സംഭവത്തിൽ മാനേജരടക്കം അഞ്ച് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
Read Also: 240 കസേരകൾ മാത്രം; സത്യപ്രതിജ്‌ഞാ ചടങ്ങിലെ ആളുകളുടെ എണ്ണം വീണ്ടും കുറച്ചു