ചണ്ഡീഗഢ്: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പഞ്ചാബ് ഗവർണർക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി സംസാരിച്ചതിന് ശേഷമാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാജി സന്നദ്ധത രാവിലെ തന്നെ അദ്ദേഹം സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു.
മൂന്നാം തവണയാണ് താന്‍ പാര്‍ട്ടിയില്‍ അപമാനിക്കപ്പെടുന്നതെന്നും ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്നും അമരീന്ദര്‍ സോണിയയെ അറിയിച്ചതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നും അമരീന്ദർ സിംഗിനെ പുറത്താക്കണമെന്ന ആവശ്യവുമായി 40 എംഎൽഎമാർ കഴിഞ്ഞ ദിവസം ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഹൈക്കമാൻഡും അദ്ദേഹത്തെ കൈവിട്ടത്. തുടർന്നാണ് രാജി വെക്കാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്.
പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്‌തിപ്പെട്ടത്. 117 അംഗങ്ങളുള്ള നിയമസഭയിൽ 80 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. ഇവരിൽ 78 പേരും സിദ്ദുവിനെ പിന്തുണക്കുന്നുവെന്ന അവകാശ വാദവുമായി നേരത്തെ സിദ്ദു അനുകൂലികൾ രംഗത്തെത്തിയിരുന്നു.
Read also: മൂല്യവത്തായ ഗവേഷണങ്ങളിലൂടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ ജീവസുറ്റതാക്കണം; ഡോ. എം നാസർ