ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമക്കെതിരെ കേസെടുത്ത് മിസോറാം പോലീസ്. ഇരു സംസ്‌ഥാനങ്ങളും തമ്മിൽ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിന് ഇടയിലാണ് മിസോറാമിന്റെ നടപടി. ഹിമന്ദ ബിശ്വ ശര്‍മക്കൊപ്പം ആറ് മുതിര്‍ന്ന ഉദ്യോഗസ്‌ഥരും 200ഓളം പൊലീസുകാരും പ്രതിപ്പട്ടികയിലുണ്ട്.
അസം ഇന്‍സ്‌പെക്‌ടര്‍ ജനറല്‍, ഡെപ്യൂട്ടി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍, സൂപ്രണ്ട് ഓഫ് പോലീസ് തുടങ്ങിയവർക്ക് എതിരെയാണ് മിസോറാമിലെ കോല്‍സിബ് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. നേരത്തെ മിസോറാമിലെ പല പ്രമുഖര്‍ക്കുമെതിരെ അസം പോലീസും സമന്‍സ് നല്‍കിയിരുന്നു.
സംസ്‌ഥാനങ്ങള്‍ക്കിടയില്‍ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്‌ചയുണ്ടായ സംഘർഷത്തിൽ ആറ് അസം പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ അനുനയ ചര്‍ച്ചകള്‍ക്ക് ഇരു സംസ്‌ഥാനങ്ങളും തയ്യാറല്ലെന്നാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്.
Read also: സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്‌ഡൗൺ