തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍ഐഎ ചോദ്യം ചെയ്‌ത കെ ടി ജലീല്‍ മന്ത്രി സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ സമരം നടത്തിയതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ജലീലിന് എതിരായി നടത്തിയ സമരങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 385 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. ഈ കേസുകളിലായി 1131 ആളുകളെയും അറസ്റ്റ് ചെയ്‌തു. പ്രതിഷേധങ്ങളുടെ ഭാഗമായി ഷാഫി പറമ്പില്‍, ശബരിനാഥ് എന്നീ എംഎല്‍എ മാര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാതെ സമരങ്ങള്‍ നടത്തിയ എല്ലാ പാര്‍ട്ടികള്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ്, ബിജെപി, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ്, കെ.എസ്.യു, മഹിളാമോര്‍ച്ച, എബിവിപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ എല്ലാ ജില്ലകളിലും കേസെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നടത്തുന്ന ഇത്തരം സമരങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ അപകടം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണെന്നും രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഇത്തരങ്ങള്‍ സമരങ്ങള്‍ സമൂഹത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read also : വ്യാജവാര്‍ത്തകളെ ഗൗരവമായി കാണേണ്ടതുണ്ട്; മുഖ്യമന്ത്രി