മലപ്പുറം: പാണമ്പ്രയിൽ യുവതികളെ നടുറോഡിൽ വെച്ച് മർദ്ദിച്ച കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരൂരങ്ങാടി സ്വദേശി സിഎച്ച് ഇബ്രാഹീം ഷബീറിന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുക. ഇന്ന് വരെയാണ് പ്രതിയുടെ അറസ്‌റ്റ് കോടതി തടഞ്ഞിരിക്കുന്നത്. ഏപ്രിൽ 16ന് ആയിരുന്നു സംഭവം.
ഷബീർ അപകടകരമായ രീതിയിൽ വണ്ടിയോടിച്ചതിനെ ചോദ്യം ചെയ്‌ത പരപ്പനങ്ങാടി സ്വദേശികളായ അസ്‌ന, ഹംന എന്നിവരെ മർദ്ദിച്ചെന്നാണ് പോലീസ് കേസ്. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിൽ പാണമ്പ്രയിൽ വെച്ചായിരുന്നു സംഭവം. വാഹനം കുറുകെ ഇട്ട് ഷബീർ വഴി മുടക്കിയെന്നും യുവതികളുടെ മുഖത്ത് അടിച്ചെന്നുമാണ് കേസ്.
പെൺകുട്ടികൾ വനിതാ കമ്മീഷനും പരാതി നൽകിയിരുന്നു. മൊഴിപ്രകാരമുള്ള വകുപ്പുകളിൽ പ്രതിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ നിയമ വിദഗ്‌ധരുമായി ആലോചിച്ച് തുടർ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് പെൺകുട്ടികളുടെ തീരുമാനം. ഇതിനിടെ മോട്ടോർ വാഹനവകുപ്പും സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Most Read: അസമിൽ പ്രളയം അതിരൂക്ഷം; മരിച്ചവരുടെ എണ്ണം ഒമ്പതായി