കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി സംബന്ധിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍, മുന്‍ എംഡി കെഎ രതീഷ് എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്‌തുള്ള ഹരജിയാണ് കോടതി ഇന്ന് പരിഗണിക്കുക.
തോട്ടണ്ടി ഇറക്കുമതി ചെയ്‌തതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സിബിഐ അന്വേഷണം നടത്തിയത്. എന്നാല്‍ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സിബിഐ സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.
പ്രതികള്‍ അഴിമതിക്കായി ഗൂഢാലോചന നടത്തിയെന്നതിന്റെ തെളിവുകള്‍ സംസ്‌ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നാണ് സിബിഐയുടെ വാദം. വിചാരണ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും കോടതി ഉത്തരവ് മതിയെന്നുമാണ് സിബിഐയുടെ നിലപാട്.
National News: ഹത്രസ് കേസ്; ഡിസംബർ 16ന് കോടതി പരിഗണിക്കും