മലപ്പുറം : കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സിബിഐ ഉദ്യോഗസ്‌ഥര്‍ മിന്നല്‍ പരിശോധന നടത്തുന്നു. വിമാനത്താവളത്തിലെ കസ്‌റ്റംസ് ഉദ്യോഗസ്‌ഥരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് കസ്‌റ്റംസ് ഒത്താശ ചെയ്യുന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് സിബിഐ കരിപ്പൂരില്‍ മിന്നല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
ഇന്ന് രാവിലെയാണ് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഷാര്‍ജയില്‍ നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്തിയതിന് പിന്നാലെ വിമാനത്താവളത്തില്‍ എത്തിയ സംഘം പരിശോധന നടത്തുകയായിരുന്നു. നിലവില്‍ പരിശോധന തുടരുകയാണ്. കസ്‌റ്റംസ് സംഘത്തിന്റെ ഒത്താശയോടെയാണ് വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തുന്നതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ പരിശോധന നടത്താന്‍ സിബിഐ തീരുമാനിക്കുകയായിരുന്നു. കസ്‌റ്റംസിന്റെ പരിശോധന കഴിഞ്ഞു വരുന്ന ആളുകളിലും സിബിഐ പരിശോധന നടത്തുകയാണ്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അടുത്തിടെയായി കോടികളുടെ സ്വര്‍ണ്ണമാണ് പിടിച്ചെടുക്കുന്നത്. ഇന്നലെ മാത്രം ഒന്നേകാല്‍ കോടിയുടെ സ്വര്‍ണ്ണം വിദേശത്ത് നിന്നെത്തിയവരില്‍ നിന്നും പിടിച്ചെടുത്തു. ഇതിനെ തുടര്‍ന്നാണ് കസ്‌റ്റംസിന്റെ ഒത്താശയോടെ വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടക്കുന്നുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടത്താനായി സിബിഐ മിന്നല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
Read also : കർഷകരുടെ ട്രാക്‌ടർ റാലി തടയണമെന്ന് കേന്ദ്രം; ഹരജികളിൽ ഇടക്കാല ഉത്തരവ് ഇന്ന്