തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം ഹൈക്കോടതി, സിബിഐക്ക് വിട്ട് നല്‍കി. കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കണമെന്നും സര്‍ക്കാര്‍ ശുപാര്‍ശയില്‍ വേഗത്തില്‍ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പരാതികളെല്ലാം ഒറ്റ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്താനുള്ള ഡിജിപിയുടെ ഉത്തരവും ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ഓരോ പരാതിയിലും പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എല്ലാ ജില്ലാ കളക്ടര്‍മാരും ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് ബ്രാഞ്ചുകള്‍ ഏറ്റെടുത്ത് മുദ്ര വെക്കണം, സ്വര്‍ണവും പണവും പിടിച്ചെടുക്കണം എന്നീ നിര്‍ദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
Read also: കോടികളുടെ ബാങ്ക് തട്ടിപ്പ്; അഞ്ച് വർഷത്തിനിടെ 38 പേർ രാജ്യം വിട്ടെന്ന് കേന്ദ്രം
കഴിഞ്ഞ ദിവസം കേസ് സിബിഐക്ക് വിടാന്‍ തയാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് സര്‍ക്കാര്‍ കത്തയക്കുകയും ചെയ്‌തിരുന്നു.