പോപ്പുലര്‍ ഫിനാന്‍സ് കേസ് സിബിഐക്ക്

By Trainee Reporter, Malabar News
popular finance_Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം ഹൈക്കോടതി, സിബിഐക്ക് വിട്ട് നല്‍കി. കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കണമെന്നും സര്‍ക്കാര്‍ ശുപാര്‍ശയില്‍ വേഗത്തില്‍ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

പരാതികളെല്ലാം ഒറ്റ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്താനുള്ള ഡിജിപിയുടെ ഉത്തരവും ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ഓരോ പരാതിയിലും പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എല്ലാ ജില്ലാ കളക്ടര്‍മാരും ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് ബ്രാഞ്ചുകള്‍ ഏറ്റെടുത്ത് മുദ്ര വെക്കണം, സ്വര്‍ണവും പണവും പിടിച്ചെടുക്കണം എന്നീ നിര്‍ദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

Read also: കോടികളുടെ ബാങ്ക് തട്ടിപ്പ്; അഞ്ച് വർഷത്തിനിടെ 38 പേർ രാജ്യം വിട്ടെന്ന് കേന്ദ്രം

കഴിഞ്ഞ ദിവസം കേസ് സിബിഐക്ക് വിടാന്‍ തയാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് സര്‍ക്കാര്‍ കത്തയക്കുകയും ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE