കർഷക സംഘടനകളെ കേന്ദ്രം വീണ്ടും ചർച്ചക്ക് വിളിച്ചു; സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക്

By Staff Reporter, Malabar News
MalabarNews_Farmers-Protest
Ajwa Travels

ന്യൂഡെൽഹി: കർഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ കർഷക സംഘടനകളെ വീണ്ടും ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ചർച്ചക്കുള്ള തിയതി നിശ്‌ചയിച്ച് അറിയിക്കാൻ കർഷക സംഘടനകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സമരമുഖത്തുള്ള നാൽപ്പതോളം സംഘടനകൾക്ക് കൃഷിമന്ത്രാലയം നോട്ടീസ് അയച്ചു.

എന്നാൽ നിയമം പിൻവലിക്കില്ലാതെ സമരം നിർത്തില്ലെന്നും കേന്ദ്രം വിളിച്ച ചർച്ചയിൽ പങ്കെടുക്കാമെന്നുമുള്ള തീരുമാനത്തിലാണ് സംഘടനകൾ. പ്രതിഷേധം കൂടുതൽ ശക്‌തമാക്കാനാണ് ഇവരുടെ തീരുമാനം. രാജ്യത്ത് ഉടനീളം കർഷകർ ഇന്ന് റിലേ നിരാഹാര സമരം നടത്തും. രാജസ്‌ഥാൻ അതിർത്തിയിലേക്കുള്ള അഖിലേന്ത്യാ കിസാൻ സഭയുടെ മാർച്ച് ഇന്ന് നാസിക്കിൽ നിന്നും തുടങ്ങും. ഈ മാസം 24ന് മാർച്ച് രാജസ്‌ഥാൻ അതിർത്തിയായ ഷാജഹാൻപൂരിലെത്തും.

ഏകതാ പരിഷത്തിന്റെ കർഷക മാർച്ചും ദില്ലിയിൽ എത്തിയിട്ടുണ്ട്. ബുധനാഴ്ച്ച കിസാൻ ദിവസിന്റെ ഭാഗമായി ജനങ്ങളോട് ഉച്ചഭക്ഷണം ഉപേക്ഷിച്ച് സമരത്തെ പിന്തുണക്കാൻ കർഷകർ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ഞാറാഴ്‌ച മൻ കീ ബാത് നടക്കുമ്പോൾ കൈയ്യടിച്ചും പാത്രം കൊട്ടിയും കർഷകർ പ്രതിഷേധം അറിയിക്കും.

Read Also: ശിവശങ്കറിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇഡി നടപടി ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE