തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ എല്ലാ സ്വത്തുവകകളും കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടപടി തുടങ്ങി.
ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്‌നയുടെയും പേരിലുള്ള ലോക്കറിൽനിന്നു കിട്ടിയ പണവും സ്വർണവും മാത്രമാണ് ഇതുവരെ കണ്ടുകെട്ടിയത്.എന്നാൽ ശിവശങ്കറിന്റെ പേരിലുള്ളതും കുറ്റകൃത്യവുമായി ബന്ധപ്പെട്ടു സമ്പാദിച്ചതെന്ന് കരുതുന്നതുമായ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനാണ് ഇഡിയുടെ തീരുമാനം.
കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തല്ലെന്ന് പിന്നീട് തെളിയിച്ചാൽ ഇവ തിരിച്ചുനൽകും. മറിച്ചായാൽ സർക്കാരിലേക്കു കണ്ടുകെട്ടുന്നതാണു രീതി. ശിവശങ്കറിനെതിരെ എടുത്ത കേസിൽ ഇഡിയുടെ ഭാഗിക കുറ്റപത്രം 24ന് കോടതിയിൽ സമർപ്പിക്കും. 60 ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യം ലഭിച്ചേക്കാമെന്നതിനാൽ ആ നീക്കം തടയാനാണു ഭാഗികമായ കുറ്റപത്രം നൽകുന്നത്.
Read Also: ലീഗിനെ വിമർശിച്ചാൽ അതെങ്ങനെയാണ് മുസ്‌ലിം സമുദായത്തിന് എതിരാവുക?; കെടി ജലീൽ