ന്യൂഡെൽഹി: കോവിഡ് മുന്നണി പ്രവർത്തകർക്ക് ഫെബ്രുവരി ആദ്യ ആഴ്‌ചമുതൽ പ്രതിരോധ വാക്‌സിൻ വിതരണം ചെയ്യണമെന്ന് സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സിൻ വിതരണവും ഇതിനൊപ്പം തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തിൽ വ്യക്‌തമാക്കി.
ജനുവരി 16നാണ് വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തിന് രാജ്യത്ത് തുടക്കമായത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന മുന്നണി പ്രവർത്തകർക്കുമാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്. 29,28,053 പേരാണ് വെള്ളിയാഴ്‌ച വരെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്.
അതേസമയം വാക്‌സിൻ നൽകേണ്ട കോവിഡ് മുൻനിര പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അധികൃതർ അറിയിച്ചു. നിലവിൽ 61 ലക്ഷം പേരുടെ വിവരങ്ങൾ കോവിൻ പോർട്ടലിൽ സമാഹരിച്ചു കഴിഞ്ഞിട്ടുണ്ട്. ഫെബ്രുവരി ആദ്യ വാരം മുതൽ മുന്നണി പ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും വാക്‌സിനേഷൻ ഒരുമിച്ച് നടത്തണമെന്നാണ് കേന്ദ്ര നിർദേശം.
Read Also: ഡെല്‍ഹി സ്‌ഫോടനം; രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം