തിരുവനന്തപുരം : സംസ്‌ഥാനത്ത് സിക വൈറസ് പ്രതിരോധം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെ രോഗബാധിത മേഖലകൾ സന്ദർശിക്കും. ഇന്നലെ മുഴുവൻ സംസ്‌ഥാനത്തെ സിക വൈറസ് ബാധയുമായി ബന്ധപ്പെട്ട ചർച്ചകളാണ് സംഘം നടത്തിയത്. വൈറസ് കണ്ടെത്താൻ വൈകിയോ, അത് വ്യാപനത്തിനിടയായോ, സംസ്‌ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപനം ഉണ്ടാകാനുള്ള സാധ്യത എന്നീ കാര്യങ്ങളാണ് കേന്ദ്രസംഘം പ്രധാനമായും വിലയിരുത്തുന്നത്.
തലസ്‌ഥാനത്ത് പാറശാല, നന്തൻകോട്, തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് നിലവിൽ സിക വൈറസ് ബാധ കണ്ടെത്തിയത്. ഇവിടങ്ങളിൽ ഇന്ന് കേന്ദ്രസംഘം നേരിട്ടെത്തി പരിശോധന നടത്താനാണ് സാധ്യത. കൂടാതെ പരിശോധനാ സംവിധാനം കൂടുതൽ ശക്‌തമാക്കി പ്രതിരോധം വേഗത്തിലാക്കാനാണ് സംസ്‌ഥാനത്തിന്റെ ശ്രമം.
സംസ്‌ഥാനത്ത് ഇന്നലെ 3 പേർക്ക് കൂടി സിക സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ആകെ രോഗബാധിതരുടെ എണ്ണം 18 ആയി ഉയർന്നു. ഇവരിൽ ഏറെപ്പേരും ആശുപത്രി ജീവനക്കാരാണ്. മൂന്നാം ഘട്ടമായി പരിശോധനക്ക് അയച്ച 8 സാമ്പിളുകളിൽ നിന്നാണ് 3 പേർക്ക് രോഗബാധ കണ്ടെത്തിയത്.
Read also : ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ വിശാലസഖ്യത്തിന് ചന്ദ്രശേഖർ ആസാദ്