ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രല്‍ വിസ്‌ത പദ്ധതിക്കെതിരായ ഹരജി ഡെൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പദ്ധതി താൽക്കാലികമായി നിർത്തിവയ്‌ക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി. എന്നാൽ നിയമപ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗമാണ് ഹരജിയെന്നും, പദ്ധതി മുടക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു.
നിര്‍മാണ സ്‌ഥലത്തിന് പുറത്ത് താമസിക്കുന്നവരാണ് ജോലികളില്‍ ഏര്‍പ്പെടുന്നതെന്ന ആരോപണം സര്‍ക്കാര്‍ തള്ളി. റിപ്പബ്‌ളിക്ക് പരേഡ് നടക്കുന്ന രാജ്‌പഥിന്റെ പുനർനിര്‍മാണം മാത്രമാണ് നടക്കുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ജോലിക്കാര്‍ എല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും സര്‍ക്കാർ സത്യവാങ്മൂലത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
Read Also: തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; അശോക് ചവാൻ അധ്യക്ഷനാകും