സെന്‍ട്രല്‍ വിസ്‌താ പദ്ധതി; ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

By Syndicated , Malabar News
New parliament
Representational image
Ajwa Travels

ന്യൂഡെല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന  സെന്‍ട്രല്‍ വിസ്‌താ പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള  ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഡിസംബര്‍ പത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന്റെ ശിലാസ്‌ഥാപനം നിര്‍വഹിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നെങ്കിലും തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നില്ല.

ജസ്‌റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സഞ്‌ജീവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് ഹരജി പരിഗണിക്കുക. പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് പത്ത് ഹരജികളാണ് സുപ്രിം കോടതിക്ക് മുന്നില്‍ എത്തിയത്. പുതുതായി പണിയുന്ന ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റും അതിന് സമീപം മൂന്നര കിലോ മീറ്റര്‍ ചുറ്റളവില്‍ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും അടങ്ങുന്നതാണ് സെന്‍ട്രല്‍ വിസ്‌താ പദ്ധതി.

കോവിഡും അതുമായി ബന്ധപ്പെട്ട  സാമ്പത്തിക ഞെരുക്കവുമെല്ലാം പിടിമുറുക്കിയ പശ്‌ചാത്തലത്തില്‍ എന്തിന് ഇത്തരമൊരു പദ്ധതിയെന്ന ചോദ്യമാണ് ഉയരുന്നത്. 1962ലെ ഡല്‍ഹി മാസ്‌റ്റര്‍ പ്ളാന്‍ അനുസരിച്ചു പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ മേഖലയിലാണ് നിര്‍മാണം.

വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സമഗ്രമായ പഠനം നടത്തേണ്ട മേഖലയാണിത്. വായു മലിനീകരണം ഗുരുതരമായ നഗരത്തിന് ഇതെല്ലാം എങ്ങനെ താങ്ങാനാവുമെന്ന ചോദ്യവും ഹരജികള്‍ ഉയര്‍ത്തുന്നുണ്ട്.

നവംബര്‍ 5നാണ് കേസില്‍ വാദം പൂര്‍ത്തിയായത്. മുതിര്‍ന്ന അഭിഭാഷകരായ ശ്യാം ദിവാന്‍, സഞ്‌ജയ് ഹെഗ്ഡെ, ശിഖില്‍ സൂരി എന്നിവര്‍ പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹരിഷ് സാല്‍വയും അടക്കമുള്ളവര്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ചു.

Read also: കോണ്‍ഗ്രസ് ഇടതുപക്ഷ സഖ്യം ബിജെപിക്കെതിരെ; സീതാറാം യെച്ചൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE