വാഷിംഗ്‌ടണ്‍: കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. യാത്രാവിലക്കില്‍ നിന്ന് വിദ്യാര്‍ഥികള്‍, സര്‍വകലാശാല അധ്യാപകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവർക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ടോണി ബ്ളിന്‍കെനാണ് യാത്രാ വിലക്ക് വന്നതിന് പിന്നാലെ ഇളവുകള്‍ പ്രഖ്യാപിച്ചത്. ബ്രസീല്‍, ചൈന, ഇറാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള യാത്രാവിലക്കില്‍ നല്‍കിയതിന് സമാനമായ ഇളവുകളാണ് ഇന്ത്യക്കുമുള്ളത്.
ശീതകാലത്ത് ക്ളാസുകള്‍ ആരംഭിക്കുന്ന വിദ്യാര്‍ഥികള്‍, സര്‍വലാശാല അധ്യാപകര്‍, കോവിഡ് ബാധിത രാജ്യങ്ങളില്‍ നിര്‍ണായക സേവനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരും മറ്റു വ്യക്‌തികള്‍ക്കും ഈ ഇളവ് ലഭ്യമാകും.
കൃത്യമായ വിവരങ്ങള്‍ക്ക് സമീപത്തുള്ള എംബസിയേയോ കോണ്‍സുലേറ്റിനേയോ സമീപിക്കണമെന്നും ടോണി ബ്ളിന്‍കെന്‍ വിശദമാക്കി. എഫ്1, എം1 വിസയുള്ള വിദ്യാര്‍ഥികള്‍ ഇളവ് അനുവദിക്കാനായി എംബസിയെ സമീപിക്കേണ്ടതില്ലെന്നും അവര്‍ക്ക് ക്ളാസുകള്‍ ആരംഭിക്കുന്നതിന് മുപ്പത് ദിവസത്തിനുള്ളില്‍ മാത്രമേ രാജ്യത്ത് പ്രവേശിക്കാനാവൂ എന്നും അദ്ദേഹം വ്യക്‌തമാക്കി.
മെയ് 4 മുതലുള്ള യാത്രക്കാര്‍ക്കാണ് വിലക്ക് ബാധകമാവുക എന്നാണ് ജോ ബൈഡൻ പ്രഖ്യാപിച്ചത്. കോവിഡ് 19 വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച നിരവധി വകഭേദങ്ങള്‍ ഇന്ത്യയിലുള്ളതിനാല്‍ സാഹചര്യം ശരിയല്ലെന്നായിരുന്നു ബൈഡന്‍ വിശദമാക്കിയത്.
Malabar News: ഓക്‌സിജൻ ക്ഷാമം; അടിയന്തിര നടപടിയുമായി പാലക്കാട് ജില്ലാ ഭരണകൂടം