പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. റയല്‍ മാഡ്രിഡ്, പിഎസ്‌ജിയെ നേരിടുമ്പോള്‍, മാഞ്ചസ്‌റ്റര്‍ സിറ്റിക്ക് സ്‌പോര്‍ട്ടിംഗ് ലിസ്ബണാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഒന്നരക്കാണ് കളി തുടങ്ങുക.
എല്ലാ കണ്ണുകളും പിഎസ്‌ജിയുടെ മൈതാനത്തേക്കാണ്. ബാഴ്‌സലോണ വിട്ടതിന് ശേഷം ലിയോണല്‍ മെസി ആദ്യമായി റയല്‍ മാഡ്രിഡിനെതിരെ ബൂട്ടുകെട്ടുകയാണ് നാളെ എന്ന പ്രത്യേകതയുമുണ്ട്. റയലിന്റെ ആശങ്കയും പിഎസ്‌ജിയുടെ പ്രതീക്ഷയും മെസിയിൽ തന്നെയായിരിക്കും.
പിഎസ്‌ജിയിലെ തുടക്കം മങ്ങിയെങ്കിലും അവസാന രണ്ടുമൽസരങ്ങളിലെ മെസിയുടെ പ്രകടനം ആരാധകര്‍ക്കും ആവേശം പകരുന്നു. പരിക്കില്‍ നിന്ന് പൂര്‍ണായി മുക്‌തരാവാത്ത നെയ്‌മറും സെര്‍ജിയോ റാമോസും പിഎസ്‌ജി നിരയിലുണ്ടാവാന്‍ സാധ്യതയില്ല.
അതേസമയം കരീം ബെന്‍സേമയും ഫെര്‍ലാന്‍ഡ് മെന്‍ഡിയും പരിക്കുമാറിയെത്തിയ ആശ്വാസത്തിലാണ് റയല്‍. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചുഗോള്‍ നേടിയ മെസിയെ പിടിച്ചുകെട്ടാനുള്ള ദൗത്യം ഇത്തവണയും ബ്രസീലിയൻ താരം കാസിമിറോയ്‌ക്ക് തന്നെയാവും. മറ്റൊരു മൽസരത്തിൽ നാളെ മാഞ്ചസ്‌റ്റർ സിറ്റി സ്‌പോർട്ടിംഗിനെയും നേരിടുന്നുണ്ട്.
Read Also: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി നടക്കും