തിരുവനന്തപുരം: സംസ്‌ഥാനത്ത് വെള്ളി മുതൽ ഞായർ വരെ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്‌ച 11 ജില്ലകളിലും ശനി, ഞായർ ദിവസങ്ങളിൽ 13 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളി മുതൽ ഞായർ വരെ കേരളാ തീരത്ത് നിന്നുള്ള മൽസ്യ ബന്ധനം പൂർണമായി നിരോധിച്ചു.
ഇന്നും നാളെയും സംസ്‌ഥാനത്ത് കാലവർഷം ദുർബലമായിരിക്കും. വെള്ളിയാഴ്‌ചയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ പ്രഭാവത്തിൽ വെള്ളി മുതൽ കാലവർഷം സജീവമാകാനാണ് സാധ്യത.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വെള്ളിയാഴ്‌ച യെല്ലോ അലർട് പ്രഖ്യാപിച്ചു. ശനി ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. ശക്‌തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കുമാണ് സാധ്യത.
കേരളാ തീരത്ത് മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്‌തമായ കാറ്റിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ട്. വെള്ളി മുതൽ ഞായർ വരെ കേരളാ തീരത്ത് നിന്നുള്ള മൽസ്യ ബന്ധനം പൂർണമായി നിരോധിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്ന് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി.
National News: ജിതിന്‍ പ്രസാദ പാർട്ടിയെ വഞ്ചിച്ചു; ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ