ചരൺജിത് സിംഗ് ചന്നി ഇന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌; സത്യപ്രതിജ്‌ഞ രാവിലെ 11ന്

By Team Member, Malabar News
Charanjit Singh Channi
Ajwa Travels

ന്യൂഡെൽഹി: ചരൺജിത് സിംഗ് ചന്നി ഇന്ന് പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ  ചെയ്യും. രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്‌ഞ നടക്കുക. നീണ്ട ചർച്ചകൾക്കൊടുവിൽ അവസാന നിമിഷമാണ് ചരൺജിത് സിംഗ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഇതോടെ പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യത്തെ ദളിത്-സിഖ് മുഖ്യമന്ത്രിയാണ് ചന്നി.

ചാംകൗർ സാഹിബ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ചരൺജിത് സിംഗ്. അദ്ദേഹം 3 തവണ എംഎൽഎ ആയും, പഞ്ചാബ് നിയമസഭയുടെ പ്രതിപക്ഷ നേതാവായും ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം- വ്യാവസായിക പരിശീലനം വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ചന്നി മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ എത്തുന്നതിലൂടെ പഞ്ചാബിന്റെ മൂന്നില്‍ ഒന്ന് വരുന്ന ദളിത് വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളുടെ ശ്രമത്തിനുള്ള കോണ്‍ഗ്രസിന്റെ മറുമരുന്ന് കൂടിയാകുമിത്.

മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ ആദ്യം തീരുമാനിച്ച സുഖ്ജിന്തര്‍ സിംഗ് രണ്ധാതവയെ സിദ്ദു പക്ഷം പിന്തുണച്ചില്ല. ഇതോടെ ചന്നിയിലേക്ക് മുഖ്യമന്ത്രി സ്‌ഥാനം എത്തുകയായിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുന്ന ചരണ്‍ജിത് സിംഗ് ചന്നിയെ അലട്ടുക അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുള്ള മി ടു ആരോപണമാണ്. 2018ല്‍ ചരണ്‍ജിത് സിംഗ് ചന്നി സംസ്‌ഥാനത്തെ ഒരു വനിത ഐഎഎസ് ഓഫിസര്‍ക്ക് അനുചിതമായ ഒരു മെസേജ് അയച്ചുവെന്നാണ് ആരോപണം. പക്ഷേ ഈ ഐഎഎസ് ഓഫിസര്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. 2022 മാര്‍ച്ച് വരെയാണ് പുതിയ സര്‍ക്കാരിന്റെ കാലാവധി.

Read also: പൈപ്പ് ലൈൻ വഴി ഗ്യാസ് കണക്ഷൻ; ഡിസംബറോടെ തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE