ലഖ്‌നൗ: ഉത്തർപ്രദേശിലെ സംഭാലിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള പേപ്പറിൽ കോഴിയിറച്ചി വിറ്റ് മതവികാരം വ്രണപ്പെടുത്തുകയും പോലീസ് സംഘത്തെ ആക്രമിക്കുകയും ചെയ്‌ത സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ.
താലിബ് ഹുസൈൻ എന്നയാൾ ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറിൽ പൊതിഞ്ഞ് ചിക്കൻ വിൽക്കുന്നു എന്ന പരാതിയെ തുടർന്നാണ് പോലീസ് സ്‌ഥലത്ത് എത്തിയത്. കടയിലെത്തിയ പോലീസ് സംഘത്തെ കൊല്ലാൻ ഉദ്ദേശിച്ച് ഇയാൾ കത്തികൊണ്ട് ആക്രമിച്ചതായാണ് എഫ്ഐആർ.
താലിബ് ഹുസൈനെതിരെ ഐപിസി സെക്ഷൻ 153-എ (മതം, വംശം, ജൻമസ്‌ഥലം, താമസസ്‌ഥലം എന്നിവയുടെ അടിസ്‌ഥാനത്തിൽ വ്യത്യസ്‌ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295-എ (ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ക്ഷുദ്രവുമായ പ്രവൃത്തികൾ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ 307 (കൊലപാതകശ്രമം) ഉം ഇയാൾക്ക് എതിരെ ചുമത്തിയിട്ടുണ്ട്.
Most Read: രാഹുൽ ഗാന്ധിക്കെതിരെ വ്യാജ പ്രചാരണം; ബിജെപി എംപിമാർക്ക് എതിരെ കേസ്