തിരുവനന്തപുരം: പ്രണയം നിരസിക്കുന്ന പെൺകുട്ടികളെ തുടർന്നും ശല്യം ചെയ്യുന്ന ആളുകൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പോലീസ് നടപടികൾ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. നിയമസഭയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്‌ഥാനത്ത് പ്രണയം നിരസിക്കുന്ന പെൺകുട്ടികൾക്കെതിരെ അതിക്രമം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പുതിയ നിയമ നിർമാണത്തിന് അതിർവരമ്പുകൾ ഉള്ളതിനാൽ നിലവിലുള്ള നിയമം കർശനമായി നടപ്പാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ രക്ഷിതാക്കൾ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കണമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
മാനസ കേസിൽ രാഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നാണെന്ന കണ്ടെത്തൽ പോലീസിന്റെ മികവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ സംസ്‌ഥാനത്തെ സ്‌ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി, അത്തരം വിവാഹ ചടങ്ങുകളിൽ നിന്നും ജനപ്രതിനിധികൾ മാറി നിൽക്കണമെന്നും അഭ്യർഥിച്ചു.
Read also: കോവിഡ് ഇന്ത്യ; 40,013 പേർക്ക് രോഗമുക്‌തി, രോഗികൾ 38,353