ന്യൂഡെൽഹി: അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണ രേഖക്ക് സമീപം (എൽഎസി) കാണാതായ 17 വയസുകാരനെ ചൈനീസ് സൈന്യം ഉടൻ ഇന്ത്യക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്‌ജു. കൈമാറ്റത്തിന്റെ തീയതിയും മറ്റ് വിവരങ്ങളും ഉടൻ അറിയിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്‌തു. കാലാവസ്‌ഥ മോശമായതിനാലാണ് കൈമാറ്റം വൈകുന്നതെന്നാണ് ചൈനീസ് സൈന്യത്തിന്റെ വിശദീകരണം.
അരുണാചൽ പ്രദേശിലെ സിയൂങ്ലക്ക് കീഴിലുള്ള ലുങ്ത ജോർ പ്രദേശത്ത് നിന്നുള്ള മിറാം തരോൺ എന്ന 17കാരനെ ജനുവരി 18 മുതലാണ് കാണാതായത്. മിറോ തരോണിനെ ഇന്ത്യൻ മേഖലയിൽ നിന്നും ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോവുകയായിരുന്നെന്ന് നേരത്തെ അരുണാചൽ എംപി തപിർ ഗാവോ ആരോപിച്ചിരുന്നു.
യുവാവിനെ കണ്ടെത്തിയതായി ചൈനീസ് സൈന്യം അറിയിച്ചെന്ന് ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ സൈന്യം വ്യക്‌തമാക്കിയിരുന്നു.
അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ ആൺകുട്ടിയെ കണ്ടെത്തിയെന്നും നടപടിക്രമങ്ങൾ പാലിച്ചുവരികയാണെന്നും ചൈനീസ് സൈന്യം അറിയിച്ചതായി പിആർഒ ഡിഫൻസ്, തേസ്‌പൂർ ലെഫ്റ്റനന്റ് കേണൽ ഹർഷവർധൻ പാണ്ഡെ ആയിരുന്നു പറഞ്ഞത്.
യുവാവിനെ രാജ്യത്തേക്ക് മടക്കിയെത്തിക്കുന്നതിന് നടപടികൾ തുടങ്ങിയതായും സൈന്യം അറിയിച്ചിരുന്നു.
Hotline exchanged on Republic Day by Indian Army with Chinese PLA. PLA responded positively indicating handing over of our national and suggested a place of release. They are likely to intimate date and time soon. Delay attributed to bad weather conditions on their side. https://t.co/CX7pu2jIRV
— Kiren Rijiju (@KirenRijiju) January 26, 2022
Most Read: ഇത് സിദ്ദീഖ് കാപ്പന്റെയും റിപ്പബ്ളിക്കാണ്; മഹുവ മൊയ്‌ത്ര