ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി അറസ്‌റ്റിൽ. ഡെൽഹിയിലെ ബുരാരിയിൽ റാലിക്കിടെ അരങ്ങേറിയ അക്രമണത്തിൽ സുഖ്‌മീത് സിംഗ് (35), ഗുണ്ടീപ് സിംഗ് (33), ഹർവീന്ദർ സിംഗ് (32) എന്നിവരെയാണ് ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ബുരാരി മൈതാനത്ത് നടന്ന റാലിക്കിടെ പോലീസ് ഉദ്യോഗസ്‌ഥർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നേരത്തെ എട്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരാണ് അറസ്‌റ്റിലായത്.
കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ മാർച്ചിനിടെ ബാരിക്കേഡുകൾ നീക്കം ചെയ്‌ത് ഒരു കൂട്ടം ആളുകൾ അക്രമം നടത്തിയതായി പോലീസ് പറയുന്നു. സംഘർഷത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിരുന്നു.
അതേസമയം ചെങ്കോട്ടയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പഞ്ചാബി നടൻ ദീപ് സിദ്ദുവിനെ നേരത്തെ തന്നെ ഡെൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് അക്രമം നടത്തിയതെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.
Read Also: ഐശ്വര്യ കേരളയാത്രക്ക് പിന്തുണ; 6 പോലീസുകാർക്ക് എതിരെ അച്ചടക്ക നടപടി