കല്‍പറ്റ: യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റ നിയോജക മണ്ഡലം കമ്മിറ്റി കലക്റ്ററേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. വയനാട് മെഡിക്കല്‍ കോളജ് ഉടന്‍ പ്രാവര്‍ത്തികമാക്കണം എന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ഇവര്‍ക്ക് നേരെ ലാത്തി വീശുകയായിരുന്നു.
എബിന്‍ മുട്ടപ്പള്ളി, ജഷീര്‍ പള്ളിവയല്‍, അഗസ്‌റ്റിന്‍ പുല്‍പള്ളി, അരുണ്‍ദേവ്, രോഹിത് ബോദി, അജയ് ജോസ് പാറപ്പുറം, സിജു പൗലോസ്, ആല്‍ഫിന്‍, ഹര്‍ഷല്‍, ജിത്ത്, അതുല്‍, ജിനീഷ് വര്‍ഗീസ് എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. അതേസമയം പോലീസ് യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് ലാത്തി വീശിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
യുഡിഎഫ് കണ്‍വീനര്‍ എന്‍ഡി അപ്പച്ചനാണ് മാര്‍ച്ച് ഉല്‍ഘാടനം ചെയ്‌തത്. നിര്‍ദിഷ്‌ട മെഡിക്കല്‍ കോളജ് നടപ്പിലാക്കാന്‍ കഴിയാത്തത് എല്‍ഡിഎഫ് സർക്കാരിന്റെയും എംഎല്‍എയുടെയും കഴിവുകേടാണെന്ന് എന്‍ഡി അപ്പച്ചന്‍ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡണ്ട് എബിന്‍ മുട്ടപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ജഷീര്‍ പള്ളിവയല്‍, സംഷാദ് മരക്കാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറിമാരായ അഗസ്‌റ്റില്‍ പുല്‍പ്പള്ളി, ജിജോ പൊടിമറ്റത്തില്‍, രോഹിത് ബോദി, സിജു പൗലോസ്, അരുണ്‍ ദേവ് , വിനോജ്, ആല്‍ഫിന്‍, അനീഷ്, മുനീര്‍, ജിനീഷ് വര്‍ഗ്ഗീസ്, ഷഹീര്‍ വൈത്തിരി, ഷിജു ഗോപാല്‍, നയീം, സാലി റാട്ടക്കൊല്ലി, സുനീര്‍, അഖില്‍ ജോസ് പുത്തൂര്‍ എന്നിവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.
Malabar News: പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്