കോവിഡ് രൂക്ഷം; മഹാരാഷ്‌ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് മുഖ്യമന്ത്രി

By Staff Reporter, Malabar News
Uddhav thackeraya-aginst-ncb
ഉദ്ദവ് താക്കറെ
Ajwa Travels

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി വിവിധ സംസ്‌ഥാനങ്ങൾ. കോവിഡ് രൂക്ഷമാകുന്ന മഹാരാഷ്‌ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. സർവകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മഹാരാഷ്‌ട്രയിലെ കോവിഡ് സാഹചര്യം മോശമാകുന്നുവെന്നും, സമ്പൂർണ ലോക്ക്ഡൗൺ അല്ലാതെ മറ്റ് പോംവഴിയില്ലെന്നും ഉദ്ദവ് താക്കറെ വ്യക്‌തമാക്കി. എന്നാൽ തയാറെടുപ്പിലാതെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത് ജന ജീവിതത്തിന് പ്രയാസമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ചൂണ്ടിക്കാട്ടി.

അതേസമയം കൂടുതൽ സംസ്‌ഥാനങ്ങളിൽ ഇന്ന് രാത്രികാല കർഫ്യൂ നിലവിൽ വരുമെന്നാണ് അറിയുന്നത്. പുതുച്ചേരിയിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 11 മണി മുതൽ വെളുപ്പിന് 5 മണിവരെയാണ് കർഫ്യൂ. രാജ്യ തലസ്‌ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേരത്തെ അറിയിച്ചിരുന്നു. അതേസമയം ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള സാധ്യത ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.

രാജ്യത്ത് ഇന്ന് 1,45,384 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശോധനകൾ വർധിപ്പിക്കാനും കോവിഡ് വാക്‌സിൻ വിതരണം ശക്‌തിപ്പെടുത്താനും കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Read Also: മന്‍സൂര്‍ വധക്കേസ്; അന്വേഷണ സംഘത്തെ മാറ്റി, ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE