വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

By Staff Reporter, Malabar News
Pinarayi_Vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

കൊച്ചി: വൈറ്റിലയിലൂടെ കടന്നു പോയവര്‍ ഏറെ നാളായി കാണാറുള്ള സുന്ദരസ്വപ്‌നം സഫലമാകാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. കേരളത്തിലെ ഏറ്റവും തിരക്കേറിയ ദേശീയ പാതയിലെ രണ്ട് മേല്‍പ്പാലങ്ങള്‍ ഗതാഗതത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തുറന്നു കൊടുക്കും. എറണാകുളം വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളാണ് മുഖ്യമന്ത്രി നാളെ ഉല്‍ഘാടനം ചെയ്യുന്നത്.

വൈറ്റില പാലം രാവിലെ 9.30നും കുണ്ടന്നൂര്‍ മേല്‍പ്പാലം 11 മണിക്കും മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യും. വൈറ്റില ബ്‌ളോക്കില്‍ കുടുങ്ങിക്കിടക്കുന്ന അനേകം പേരുടെ കാത്തിരിപ്പിനാണ് നാളെ വിരാമമാകുന്നത്. പാലത്തിലെ അവസാനവട്ട മിനുക്കുപണികള്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് ജോലിക്കാര്‍.

മേല്‍പ്പാലം തുറന്നുകൊടുക്കുന്നതോടെ സംസ്‌ഥാനത്തെ ഏറ്റവും വലിയ ജംഗ്ഷനിനിലെ കൊടുംകുരുക്കിനാണ് പരിഹാരമാകുന്നത്.

മെട്രോ പാലത്തിന് താഴെ വൈറ്റില ജംഗ്ഷന് മുകളിലായി അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തിലാണ് വൈറ്റില മേല്‍പ്പാലം പണിഞ്ഞിരിക്കുന്നത്. 85 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിര്‍മാണം. 2017 ഡിസംബര്‍ 11നാണ് മേല്‍പ്പാലത്തിന്റെ പണി ആരംഭിച്ചത്. അതേസമയം കൊച്ചി – ധനുഷ്‌കോടി ദേശീയപാതക്ക് മുകളിലൂടെ അപ്രോച്ച് റോഡടക്കം 701 മീറ്റര്‍ നീളത്തിലാണ് കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം. 2018 മാര്‍ച്ചിലാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 74.5 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണച്ചെലവ്.

നേരത്തെ ബാരിക്കേഡുകള്‍ മാറ്റി വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ ഉല്‍ഘാടനത്തിന് മുന്നേ തന്നെ പാലത്തില്‍ വാഹനങ്ങള്‍ കയറ്റിയിരുന്നു. പാലം തുറക്കാന്‍ വൈകുന്നതിനെ ചൊല്ലിയുള്ള പ്രതിഷേധം നിലനില്‍ക്കെ ആയിരുന്നു അനുമതിയില്ലാതെ പാലത്തില്‍ വാഹനം കയറ്റിയത്. തുടര്‍ന്ന് പോലീസ് പാലം കോണ്‍ക്രീറ്റ് കട്ടകള്‍ കൊണ്ട് അടക്കുകയും ചെയ്‌തിരുന്നു.

Read Also: കേരളത്തിന് നാല് സ്വകാര്യ ട്രെയിനുകള്‍; വൈകാതെ ഓടിത്തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE