മസ്‌ക്കറ്റ്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മസ്ജിദുകളിലും പൊതുയിടങ്ങളിലും സമൂഹ ഇഫ്‌താർ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി ഒമാൻ. കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയാണ് വിലക്ക് ഏർപ്പെടുത്തിയത്. മസ്‌ജിദുകളിൽ ഉൾപ്പടെ കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കും 12 വയസിന് മുകളിലുള്ളവർക്കും നേരത്തെ തറാവീഹ് നമസ്‌കാരത്തിന് അധികൃതർ അനുമതി നൽകിയിരുന്നു. കൂടാതെ പള്ളികളുൾപ്പെടെ അടച്ചിട്ട സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മാനദണ്ഡങ്ങൾ മുൻകരുതൽ നടപടികളുടെ ഭാഗമായി കർശനമായി പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ രോഗനിയന്ത്രണത്തിന്റെ ഭാഗമായി കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ പ്രാര്‍ഥനകളിലും മറ്റു ഒത്തുചേരലുകളിലും പങ്കെടുക്കരുതെന്നും അധികൃതർ അറിയിച്ചു. രണ്ടാം ഡോസെടുത്ത് നിശ്‌ചിത കാലാവധി പൂര്‍ത്തിയാക്കിയവര്‍ നിർബന്ധമായും ബൂസ്‌റ്റര്‍ ഡോസ് എടുക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: ചികിൽസാ പിഴവ്; ആരോപണ വിധേയയായ ഡോക്‌ടർ ജീവനൊടുക്കി