കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ആരോപണം; സിറ്റി പോലീസില്‍ പരാതി നല്‍കി

By Team Member, Malabar News
Malabarnews_kalamassery
Representational image
Ajwa Travels

എറണാകുളം : ഹാരിസ് മരണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും പരാതിയുമായി മറ്റൊരു രോഗിയുടെ ബന്ധുക്കള്‍. ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുമ്പോള്‍ മരണപ്പെട്ട ആലുവ സ്വദേശിനി രാധാമണിയുടെ ബന്ധുക്കളാണ് രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നിട്ടും മികച്ച ചികില്‍സ നല്‍കിയില്ലെന്നും, ആശുപത്രിയില്‍ വച്ച് കാണാതായ ആഭരണങ്ങള്‍ തിരികെ ലഭിച്ചില്ലെന്നും രാധാമണിയുടെ മക്കള്‍ ആരോപിച്ചു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ജൂലൈ 20 ആം തീയതി പനിയെ തുടര്‍ന്നാണ് രാധാമണിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് 2 ദിവസങ്ങള്‍ക്ക് ശേഷം രാധാമണിയുടെ ആരോഗ്യനില മോശമാണെന്ന് ബന്ധുക്കളെ അറിയിച്ചു. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന ഫലവും പുറത്തു വന്നിരുന്നു. അന്ന് വിദഗ്ധ ചികില്‍സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ച് ആംബുലന്‍സുമായി ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രാധാമണി മരിച്ചിരുന്നു.

മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് സംസ്‌കരിച്ചത്. ആശുപത്രിയില്‍ നിന്നും നല്‍കിയ രാധാമണിയുടെ ആഭരണങ്ങളില്‍ എല്ലാം ഉണ്ടായിരുന്നില്ല. ഇതിനെ സംബന്ധിച്ചു ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടി ഒന്നും തന്നെ ഉണ്ടായില്ല. ഇപ്പോള്‍ രാധാമണിയുടെ മരണത്തില്‍ നിലനില്‍ക്കുന്ന ആശങ്കയെ കുറിച്ചും കാണാതെ പോയ ആഭരണങ്ങളെ കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടാണ് രാധാമണിയുടെ ബന്ധുക്കള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

Read also : യാത്രക്കാര്‍ തീരെയില്ല; ചാര്‍ജ് കുറക്കാന്‍ തീരുമാനിച്ച് കെഎസ്ആര്‍ടിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE