ന്യൂഡെൽഹി: ഹോട്ടൽ ബില്ലിൽ ഉപഭോക്‌താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ. സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്‌താവിന്റെ വിവേചന അധികാരമാണെന്ന് ഉപഭോക്‌തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി. 2017ൽ തന്നെ സർവീസ് ചാർജിനെതിരെ ഉത്തരവ് പുറത്ത് ഇറക്കിയിട്ടുണ്ട്.
മെനു കാർഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവിൽ നിന്ന് മറ്റൊരു ചാർജും അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. ഏപ്രിലിൽ ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഭക്ഷണശാലകൾ അധിക സർവീസ് ചാർജ് ഈടാക്കിയാൽ ഉപഭോക്‌താക്കൾക്ക് കൺസ്യൂമർ കോടതിയെ സമീപിക്കാമെന്നാണ് കേന്ദ്രം ഇപ്പോൾ വ്യക്‌തമാക്കിയത്. സർവീസ് ചാർജിന് പുറമെ മറ്റ് പേരുകളിലും ഈ പണം ഈടാക്കാൻ പാടില്ലെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.
Read Also: ക്വാഡ് ഉച്ചകോടി ഇന്ന്; മോദി-ബൈഡൻ കൂടിക്കാഴ്‌ചയ്‌ക്ക് സാധ്യത