ന്യൂഡെൽഹി: കേരളത്തിലെ ഗുരുതര രോഗവ്യാപനത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. സ്‌ഥിതി വിലയിരുത്താൻ എൻസിഡിസി ഡയറക്‌ടറുടെ നേതൃത്വത്തിൽ ആറംഗ വിദഗ്‌ധ സംഘത്തെ കേരളത്തിലേക്ക് അയക്കും. കൂട്ടം ചേരലുകൾ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കേരളം കൃത്യമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്‌ഥാന സർക്കാരിന് കത്തെഴുതി.
രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ അൻപത് ശതമാനത്തിലധികം കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. രോഗവ്യാപനം പിടിച്ചുനിർത്താനുള്ള സംസ്‌ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ സഹായിക്കാനാണ് സംഘത്തെ കേരളത്തിലേക്ക് അയക്കുന്നത്.
Also Read: കൊടകര കള്ളപ്പണ കേസ്; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം അന്വേഷിക്കും