തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം-ബിജെപി ധാരണയെന്ന് കോണ്‍ഗ്രസ് സ്‌ഥാനാർഥി എസ്എസ് ലാല്‍. ഇവിടെ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ് മല്‍സരമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എസ്എസ് ലാലിനെ തള്ളി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. കഴക്കൂട്ടത്തേത് ശക്‌തമായ ത്രികോണ മല്‍സരമാണെന്ന് കടകംപള്ളി പ്രതികരിച്ചു.
കഴക്കൂട്ടത്ത് മല്‍സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ് എന്നായിരുന്നു കടകംപള്ളിയുടെ മുന്‍നിലപാട്.
കഴക്കൂട്ടത്ത് എൽഡിഎഫും യുഡിഎഫും ഇതിനോടകം പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഏറ്റവുമൊടുവില്‍ സ്‌ഥാനാർഥിയെ തീരുമാനിച്ച ബിജെപിയാണ് ഇപ്പോൾ പ്രചാരണ രംഗത്ത് പിന്നിൽ. ഇന്നലെ ഉച്ചകഴിഞ്ഞാണ് ചുവരെഴുതി തുടങ്ങിയത്.
ബിജെപി സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന്‍ ഇന്ന് മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങുന്നതോടെ കഴക്കൂട്ടം ത്രികോണ പോരാട്ട ചൂടിലാകും. ഇന്ന് വൈകിട്ട് നാലിന് കാര്യവട്ടത്തു നിന്ന് തുടങ്ങുന്ന റോഡ് ഷോയോടെ കളംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.
Also Read: അഭ്യൂഹങ്ങൾ അടിസ്‌ഥാനരഹിതം; ധർമടത്ത് മൽസരിക്കില്ലെന്ന് കെ സുധാകരൻ