കണ്ണൂർ: തലശ്ശേരിയില്‍ ബിജെപി ആഹ്വാനം ചെയ്‌ത മനസാക്ഷി വോട്ട് കോൺഗ്രസിന് ഉള്ളതാണെന്ന് സിപിഎം നേതാവ് എംവി ജയരാജൻ. തലശ്ശേരിയിലെ സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീറിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി സംസ്‌ഥാന നേതൃത്വത്തിന്റെ നിലപാടിൽ നിന്ന് വ്യത്യസ്‌തമായാണ് ജില്ലാ നേതൃത്വം മനസാക്ഷി വോട്ടിന് ആഹ്വാനം നൽകിയത്.
എന്നാൽ, ഈ ആഹ്വാനം കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന സന്ദേശമാണ് നൽകുന്നത് എന്നാണ് എംവി ജയരാജൻ പറയുന്നത്. തലശ്ശേരിയിൽ ബിജെപിക്ക് സ്‌ഥാനാർഥി ഇല്ല.
അതേസമയം, ജില്ലയിൽ ആര്‍എസ്എസ് പ്രകോപനം സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് എംവി ജയരാജന്‍ ആരോപിച്ചു. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ആര്‍എസ്എസ് സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ചത്. കട്ടൗട്ടിന്റെ തല വെട്ടിയവരുടെ വികൃത മനസും ദുഷ്‌ടചിന്തയും തെളിഞ്ഞു കാണുന്നു. സിപിഎം നേതാക്കള്‍ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ സ്‌ഥലം സന്ദര്‍ശിച്ചു. നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സ്‌ഥാനാർഥികളെ വ്യക്‌തിഹത്യ ചെയ്യാന്‍ വ്യാജ പ്രചാരണം നടത്തുന്നതായും എംവി ജയരാജന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ഒരുഭാഗം അടര്‍ത്തി വര്‍ഗീയമായി പ്രചരിപ്പിക്കുന്നു എന്നും ജയരാജൻ ആരോപിച്ചു. വിഷുവും ഈസ്‌റ്ററും റംസാനും പറഞ്ഞതില്‍ നിന്ന് വിഷു മാത്രം എഡിറ്റ് ചെയ്‌തു മാറ്റുക ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ സുരക്ഷ ഒരുക്കാൻ 5,953 സേനാംഗങ്ങൾ