കണ്ണൂര്‍: ഗ്രൂപ്പ് തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇരിക്കൂറിൽ പിണക്കം മറന്ന് പ്രചാരണം നടത്താൻ ആഹ്വാനവുമായി നേതാക്കൾ. സജീവ് ജോസഫിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ നേതൃത്വത്തിന് കൂടുതൽ സമയം വേണം.
തിരഞ്ഞെടുപ്പിന് രണ്ടാഴ്‌ച മാത്രം ബാക്കി നിൽക്കെ എല്ലാം മറന്ന് പ്രചാരണം നടത്താനാണ് ആഹ്വാനം. ഇന്ന് നടന്ന മണ്ഡലം കൺവൻഷനിൽ കെ സുധാകരനും കെസി ജോസഫും പങ്കെടുത്തപ്പോൾ സീറ്റ് കിട്ടാഞ്ഞ സോണി സെബാസ്‌റ്റ്യൻ വിട്ട് നിന്നു.
രണ്ടു ദിവസത്തിനകം പ്രശ്‌ന പരിഹാരമുണ്ടാകുമെന്നാണ് കെ സുധാകരൻ സൂചിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം ഒരുവഴിക്ക് നടക്കട്ടെ മറ്റൊരു വഴിക്ക് പ്രശ്‌ന പരിഹാര ശ്രമം തുടരാം എന്നാണ് നേതാക്കളുടെ പുതിയ ലൈൻ.
ജില്ലാ അധ്യക്ഷ സ്‌ഥാനത്തിൽ കുറഞ്ഞൊരു വിട്ടുവീഴ്‌ചക്ക് എ വിഭാഗം തയാറാകുന്നില്ല. അധ്യക്ഷ പദവി നൽകാൻ സുധാകരനും ഒരുക്കമല്ല. ഇരിക്കൂറിൽ പ്രവർത്തകരെ മുഴുവൻ ഇറക്കാനായില്ലെങ്കിലും പേരാവൂരിലും കണ്ണൂരും ഗ്രൂപ്പ് തർക്കം ബാധിക്കാതിരിക്കാനുള്ള ശ്രമമാണ് നേതൃത്വം ഇപ്പോൾ നടത്തുന്നത്.
Malabar News: ഗതാഗത നിയന്ത്രണവും, വേനൽച്ചൂടും; ജില്ലയിലെ വിനോദസഞ്ചാര മേഖലക്ക് വീണ്ടും തിരിച്ചടി