ഡെൽഹി: കേന്ദ്ര സർക്കാർ പുറത്ത് വിടുന്ന കോവിഡ് കണക്കും യഥാർഥ കണക്കും തമ്മിൽ വ്യത്യാസമുണ്ടെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ വിശദമായ കണക്കെടുക്കാൻ കോൺഗ്രസ് തീരുമാനം. കോവിഡ് ബാധിച്ച് മരിച്ചവരുടെയും കോവിഡിൽ പ്രതിസന്ധിയിലായ കുടുംബങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാനാണ് തീരുമാനമായത്.
കേന്ദ്ര സർക്കാർ സഹായം കോവിഡ് ബാധിച്ച മുഴുവൻ പേർക്കും ലഭ്യമാകേണ്ടതുണ്ടെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഇതിനായി വീടുകൾ തോറും സന്ദർശിച്ച് വിവരശേഖരണം നടത്താനാണ് തീരുമാനം. അടുത്ത 30 ദിവസത്തിനുള്ളിൽ മൂന്നുകോടി കുടുംബങ്ങൾ സന്ദർശിച്ച് വിവരം തേടാനാണ് സംസ്‌ഥാന ഘടകങ്ങൾക്ക് എഐസിസി നൽകിയിരിക്കുന്ന നിർദ്ദേശം.
ചോദ്യാവലി തയ്യാറാക്കി വിവരങ്ങൾ തേടുന്നത് അടുത്തമാസം ആരംഭിക്കും. ഗുജറാത്തിൽ നടത്തിയ പ്രാഥമിക വിവര ശേഖരത്തിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യവ്യാപകമായി വിവര ശേഖരണം നടത്തുന്നത്.
Read Also: മദ്യശാലകള്‍ തുറക്കുമ്പോൾ ആരാധനാലയങ്ങളെ മാറ്റിനിറുത്തുന്നത് അനീതി; സമസ്‌ത കോര്‍ഡിനേഷന്‍