പഞ്ചാബ്: കോണ്‍ഗ്രസിന് എതിരെ വിമർശനം ഉന്നയിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നവജ്യോത് സിംഗ് സിദ്ദുവിനെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുന്നു എന്നാണ് കെജ്‌രിവാളിന്റെ വിമർശനം. പഞ്ചാബിലെ ചരണ്‍ജിത്ത് സിംഗ് ചന്നി സര്‍ക്കാരിന്റെ വ്യാജ വാഗ്‌ദാനങ്ങളെ തുറന്ന് കാട്ടിയ സിദ്ദുവിന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നു എന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
“കഴിഞ്ഞ ദിവസം മണല്‍ മാഫിയയെ തുടച്ചു നീക്കിയെന്നും മണലിന്റെ വില കുറഞ്ഞെന്നും ചന്നി അവകാശപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഈ വിവരം തെറ്റാണെന്നും മണല്‍ മാഫിയ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിദ്ദു തുറന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു”- കെജ്‌രിവാൾ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ വിളിച്ചു പറയുന്ന സിദ്ദുവിനെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുകയാണ്. ആദ്യം അത് അമരീന്ദര്‍ സിംഗായിരുന്നെങ്കില്‍ ഇപ്പോഴത് ചന്നിയാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബില്‍ വലിയ രാഷ്‌ട്രീയ ചലനങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി നടക്കുന്നത്. സിദ്ദുവുമായുള്ള രാഷ്‌ട്രീയ വടംവലികൾക്ക് ഒടുവിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗിന് രാജി വെക്കേണ്ടി വന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ പട്യാല നിയമസഭാ മണ്ഡലത്തിൽനിന്ന് മൽസരിക്കുമെന്ന് വ്യക്‌തമാക്കി കഴിഞ്ഞ ദിവസം അമരീന്ദർ സിംഗ് രംഗത്ത് വന്നിരുന്നു.
Read also: അനുപമയെ തെരുവിലേക്ക് ഇറക്കിയത് ഭരണകൂടം; വിമർശിച്ച് കെകെ രമ