കൊച്ചി: തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ സ്‌ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി. രാജിക്കത്ത് ഡിസിസിക്കും കെപിസിസിക്കും അയക്കുമെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചു.
തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ 120 ബൂത്ത് പ്രസിഡണ്ടുമാരും രണ്ട് ഡിസിസി സെക്രട്ടറിമാരും നിയോജക മണ്ഡലം കൺവീനറും ഉൾപ്പെടെയുള്ളവർ രാജി പ്രഖ്യാപിച്ചു കഴിഞ്ഞു. കെ ബാബു അനുകൂലികൾ തൃപ്പൂണിത്തുറയിൽ യോഗം ചേരുകയാണ്. യോഗത്തിൽ 150ലധികം പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്.
ജില്ലയിൽ ഒരു വനിതയെ മൽസരിപ്പിക്കണം എന്നായിരുന്നു ധാരണ. അത് തൃപ്പൂണിത്തുറയിൽ ആവും എന്നാണ് അവസാന ഘട്ടത്തിൽ സൂചനകൾ ഉയർന്നത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സമ്മർദ്ദ തന്ത്രം വീണ്ടും ശക്‌തിപ്പെടുത്തുന്നത്.
കെ ബാബുവിനെ അല്ലാതെ മറ്റാരെയും അംഗീകരിക്കില്ല എന്നാണ് ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്. ഭാരവാഹികളിൽ കൂടുതൽ പേരുടെയും പിന്തുണ അദ്ദേഹത്തിനാണ്. മുൻ കൊച്ചി മേയർ സൗമിനി ജെയിനെ ഇവിടെ സ്‌ഥാനാർഥിയാക്കാൻ സാധ്യതയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധം ഉയർന്നത്.
Read Also: യുഡിഎഫ് നിർദേശം പരിഗണിക്കും, വടകരയിലെ സ്‌ഥാനാർഥി പ്രഖ്യാപനം നാളെ; ആർഎംപി