ന്യൂഡെൽഹി: രാജ്യമാകെ പ്രതിഷേധത്തിന് വഴിവച്ച കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് നിർത്തിവെക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്‌തുള്ള ഹരജികളില്‍ സുപ്രീം കോടതിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെ നിയമം നടപ്പാക്കില്ല എന്ന ഉറപ്പ് നല്‍കാന്‍ കഴിയുമോ എന്നാണ് കോടതി കേന്ദ്രത്തോട് ചോദിച്ചത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്‌ത ശേഷം തീരുമാനം അറിയിക്കാം എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
അതേസമയം, കർഷക സംഘടനാ പ്രതിനിധികൾ ഹാജരാകാത്തതിനെ തുടർന്ന് ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. പ്രശ്‌ന പരിഹാരത്തിനായി കർഷക പ്രതിനിധികളും സർക്കാർ ഉദ്യോഗസ്‌ഥരും ഉൾക്കൊള്ളുന്ന സമിതി രൂപീകരിക്കുന്ന കാര്യം ഇന്നും കോടതി ആവർത്തിച്ചു.
കര്‍ഷക സമരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്നും ഡെൽഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികൾ കേള്‍ക്കുകയായിരുന്നു കോടതി.
പ്രതിഷേധിക്കാൻ കർഷകർക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തെ കോടതി അംഗീകരിക്കുന്നു. എന്നാൽ ഒരു പ്രതിഷേധവും സാധാരണക്കാരന്റെ ജീവൻ അപകടപ്പെടുത്തുകയോ ജീവിതത്തിന് തടസം ഉണ്ടാക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്‌തമാക്കി.
“നമ്മൾ ഇന്ത്യക്കാരാണ്, കർഷകരുടെ ദുരവസ്‌ഥ ഞങ്ങൾക്ക് പരിചിതമാണ്, അവരുടെ ലക്ഷ്യത്തോട് അനുഭാവം പുലർത്തുന്നു. എന്നാൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധത്തിന്റെ രീതിയിൽ കർഷകർ മാറ്റം വരുത്തണം,”- ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
Kerala News: സുരേന്ദ്രനെ തള്ളി ഒ രാജഗോപാൽ; തോൽവിക്ക് കാരണം വോട്ട് മറിച്ചതല്ല