കര്‍ണാടകയിൽ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ട്രാക്‌ടർ മരിച്ച നിലയില്‍

By News Bureau, Malabar News
Ajwa Travels

ബെംഗളൂരു: കര്‍ണാടക മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ട്രാക്‌ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി നേതാവ് കൂടിയായ സന്തോഷ് പാട്ടീലിനെയാണ് ഉഡുപ്പിയിലെ ലോഡ്‌ജിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കര്‍ണാടകയിലെ ഗ്രാമ വികസന മന്ത്രി ഈശ്വരപ്പയ്‌ക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ മരണം. ഈശ്വരപ്പയ്‌ക്ക് എതിരെ പ്രധാനമന്ത്രിക്ക് ഉള്‍പ്പടെ സന്തോഷ് പരാതി നല്‍കിയിരുന്നു.

ഏപ്രില്‍ 11ന് സന്തോഷ് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതായി പരാമര്‍ശിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് കാരണം ഈശ്വരപ്പ ആണെന്നും സന്തോഷ് സൂചിപ്പിച്ചിരുന്നു.

തിങ്കളാഴ്‌ച രാത്രിയാണ് സന്തോഷ് പാട്ടീല്‍ ഉഡുപ്പിയിലെ ലോഡ്‌ജില്‍ മുറിയെടുത്തത്. അദ്ദേഹത്തിന് ഒപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. രണ്ട് മുറികള്‍ എടുത്ത സംഘം ഒരു മുറിയില്‍ സന്തോഷും മറ്റൊരു മുറിയില്‍ മറ്റുള്ളവരും തങ്ങുകയായിരുന്നു. ചൊവ്വാഴ്‌ചയാണ് സന്തോഷ് പാട്ടീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം അകത്ത് ചെന്നതാണ് മരണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Most Read: മഹാരാജാസ് കോളേജ്; മൊബൈല്‍ ഫ്‌ളാഷ് ഉപയോ​ഗിച്ചെഴുതിയ പരീക്ഷ റദ്ദാക്കി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE