എറണാകുളം: വഴി തടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. മുൻ മേയർ ടോണി ചമ്മിണി ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇതിനോടകം വാദം പൂർത്തിയായി. ജാമ്യത്തിനുള്ള തുക നാശ നഷ്‌ടത്തിന്റെ 50 ശതമാനമായി നിശ്‌ചയിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ധനവില വർധനക്കെതിരെ വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിനെതിരെ ജോജു രംഗത്ത് വന്നതിന് പിന്നാലെയാണ് ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചത്. തുടർന്ന് കേസിൽ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡണ്ട് ജോസ് മാളിയേക്കൽ എന്നിവരാണ് റിമാന്റിൽ കഴിയുന്നത്.
സിനിമയുടെ ആവശ്യവുമായി പോയ താരത്തിന്റെ വാഹനം സമരത്തിനിടെ തടഞ്ഞപ്പോൾ ജോജു കോൺഗ്രസ് നേതാക്കൾക്കെതിരെ കയർത്തെന്നാണ് പോലീസ് റിപ്പോർട് വ്യക്‌തമാക്കുന്നത്. നിലവിൽ 7 പ്രതികളാണ് കേസിൽ അറസ്‌റ്റിലായത്. സമരത്തിന്റെ ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. കൂടാതെ ജോജുവും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Read also: മുല്ലപ്പെരിയാർ മരംമുറിക്കൽ ഉത്തരവ്; അതൃപ്‌തി അറിയിച്ച് വനം മന്ത്രി