ന്യൂഡെൽഹി: ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന് ഈ ആഴ്‌ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്. ഭാരത് ബയോടെക്കാണ് കോവാക്‌സിന്റെ നിര്‍മാതാക്കള്‍.
നേരത്തെ, വാക്‌സിന്റെ 77.8% ഫലപ്രാപ്‌തി വ്യക്‌തമാക്കുന്ന, മൂന്നാംഘട്ട ക്ളിനിക്കൽ പരീക്ഷണത്തിന്റെ വിവരങ്ങള്‍ നിർമാതാക്കളായ ഭാരത് ബയോടെക്ക് കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്‌സിഒ) സബ്‌ജക്‌ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റിക്ക് (എസ്ഇസി) സമര്‍പ്പിച്ചിരുന്നു.
“ഈ ആഴ്‌ചയോടെ ലോകാരോഗ്യ സംഘടനയുടെ എമര്‍ജെന്‍സി യൂസ് ലിസ്‌റ്റിങ് (ഇയുഎല്‍) കോവാക്‌സിന് ലഭിക്കും. വാക്‌സിന് അന്താരാഷ്‌ട്ര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ട് കുറയും,”– കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍കെ അറോറ പറഞ്ഞു.
അതേസമയം, കോവാക്‌സിന് എമര്‍ജെന്‍സി യൂസ് ലിസ്‌റ്റിങ് ലഭിക്കാന്‍ ആവശ്യമായ മുഴുവന്‍ രേഖകളും ജൂലൈ ഒന്‍പതിനു തന്നെ സമര്‍പ്പിച്ചതായി ഭാരത് ബയോടെക്കിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമായ ഡോ. കൃഷ്‌ണ എല്ല ട്വിറ്ററില്‍ വ്യക്‌തമാക്കി. ഈ രേഖകളുടെ പരിശോധനാ നടപടികള്‍ ആരംഭിച്ചതായും ഉടന്‍തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Within this week we should be able to get WHO Emergency Use Listing (EUL) for Covaxin…Hopefully, the vaccine should be given international recognition so that people travelling abroad have less difficulty: Dr NK Arora, Chairman, COVID working group pic.twitter.com/6D3pWD2nz9
— ANI (@ANI) September 13, 2021
Most Read: കോവിഡ് ബാധിച്ചിരിക്കെ ആത്‍മഹത്യ ചെയ്‌താലും നഷ്‌ടപരിഹാരം നൽകണം; സുപ്രീം കോടതി