പാരിസ്: കോവിഡ് ബാധിതരുടെ എണ്ണം അനുദിനം കൂടിവരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സില്‍ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാന്‍സില്‍ പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. മൂന്നാഴ്‌ചത്തേക്കാണ് നടപടി. കോവിഡിന്റെ മൂന്നാം തരംഗത്തില്‍ ഫ്രാന്‍സില്‍ നിരവധി പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആശുപത്രികളില്‍ കിടക്കകളെല്ലാം വീണ്ടും നിറഞ്ഞിരിക്കുകയാണ്.
ഇതിനോടകം ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ ഫ്രാന്‍സില്‍ കോവിഡ് ബാധിച്ച് മരിച്ചു. നേരത്തെ രാജ്യത്തിന്റെ സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടുത്തേണ്ടതിനാൽ തന്നെ ഇനി ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് മാക്രോണ്‍ പറഞ്ഞിരുന്നു. എന്നാൽ കോവിഡ് ബാധ വർധിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു.
വൈറസില്‍ നിന്ന് ഒരു പ്രദേശവും സുരക്ഷിതമല്ലെന്നും എല്ലാവരും സമ്പര്‍ക്കം കുറക്കണമെന്നും അദ്ദേഹം മാക്രോൺ പറഞ്ഞു. അടുത്ത മൂന്നാഴ്‌ചത്തേക്ക് ഫ്രാന്‍സില്‍ സ്‌കൂളുകള്‍ അടച്ചിടും. ഗതാഗത നിയന്ത്രണങ്ങളും ഉണ്ടാവും. പൊതു സ്‌ഥലങ്ങളില്‍ ആളുകൾ ഒത്തുകൂടുന്നതിനും കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read Also: വോട്ടിങ് യന്ത്രങ്ങൾ തകരാറിൽ; ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വീഴ്‌ചയെന്ന് മഹുവ മൊയ്‌ത്ര