മുംബൈ: നഗരത്തിൽ കോവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ മാർച്ച് 15 മുതൽ 21 വരെ ഒരാഴ്‌ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്ക് തടസം ഉണ്ടാകില്ല. സംസ്‌ഥാനത്ത് ഒരു മാസത്തോളമായി കോവിഡ് കേസുകൾ വർധിച്ചു വരികയാണെന്നും മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ സൂചിപ്പിച്ചിരുന്നു.
“വരും ദിവസങ്ങളിൽ, ലോക്ക്ഡൗൺ അനിവാര്യമായ ചില സ്‌ഥലങ്ങളുണ്ടാകാം. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾ തീരുമാനമെടുക്കും,” -കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം ഉദ്ധവ് താക്കറെ പറഞ്ഞു. നാഗ്‌പൂർ പോലീസ് കമ്മീഷണറേറ്റിന്റെ പരിധിയിൽ വരുന്ന എല്ലാ മേഖലകളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്‌ച മുതൽ മൂന്ന് ദിവസത്തേക്ക് മഹാരാഷ്‌ട്രയിലെ ജൽഗാവ് ജില്ലയിൽ ‘ജനത കർഫ്യൂ’ ഏർപ്പെടുത്തി രണ്ട് ദിവസത്തിന് ശേഷമാണ് നാഗ്‌പൂരിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്ന സംസ്‌ഥാനമാണ് മഹാരാഷ്‌ട്ര.
Also Read: ദക്ഷിണാഫ്രിക്കന്‍ കോവിഡ് വകഭേദം; ആദ്യ കേസ് റിപ്പോര്‍ട് ചെയ്‌തതായി കര്‍ണാടക