മുംബൈ: മഹാരാഷ്‌ട്രയിൽ ഒക്‌ടോബർ 22 മുതല്‍ സിനിമാ തിയേറ്ററുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്‌ചാത്തലത്തിലാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിയേറ്ററുകളുടെ പ്രവര്‍ത്തനം.
അടുത്ത മാസം 4 മുതൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. ഗ്രാമപ്രദേശങ്ങളില്‍ 5 മുതല്‍ 12 വരെയും നഗര പ്രദേശങ്ങളില്‍ 8 മുതല്‍ 12 വരെയുമുള്ള ക്‌ളാസുകളാണ് പുനരാരംഭിക്കുക. മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തി കോവിഡ് സ്‌ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വര്‍ഷ ഗൈഗ്വാദ് പറഞ്ഞു.
അതേസമയം, നവരാത്രിയോടനുബന്ധിച്ച് അടുത്ത മാസം 7 മുതല്‍ സംസ്‌ഥാനത്തെ എല്ലാ ആരാധനാലയങ്ങളും തുറന്നുനൽകാനും സര്‍ക്കാര്‍ തീരുമാനിച്ചു. അതിനിടെ സംസ്‌ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കുറച്ചുവരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നല്‍കി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയ സംസ്‌ഥാനമാണ് മഹാരാഷ്‌ട്ര. വാക്‌സിനേഷനില്‍ പുരോഗതി നേടിയതോടെയാണ് ഇവിടെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത്. മുംബൈയില്‍ മാത്രം ജനസംഖ്യയുടെ 41 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 88 ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്‌സിനും നല്‍കിയാതായി സർക്കാർ അറിയിച്ചു.
Most Read: സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആദ്യ റെയിൽവേ സ്‌റ്റേഷനായി ചെന്നൈ സെൻട്രൽ