കോപ്പൻഹേഗൻ: കോവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിച്ച് ഡെൻമാർക്ക്. കോവിഡ് പഴയത് പോലെ അപകടകാരിയല്ലെന്ന വിശദീകരണമാണ് തീരുമാനത്തിന് സർക്കാർ നൽകുന്നത്. ഒമൈക്രോൺ വകഭേദമാണ് രാജ്യത്ത് ഇപ്പോൾ പടരുന്നത്. ഒമൈക്രോൺ അത്ര ഗുരുതരമായതല്ലെന്ന് നേരത്തെ പഠനങ്ങൾ വന്നിരുന്നു. മാത്രമല്ല, ഉയർന്ന വാക്‌സിനേഷൻ നിരക്കും ഡെൻമാർക്കിലുണ്ട്. ഇതൊക്കെ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിൽ നിർണായകമായി.
നിയന്ത്രണങ്ങൾ മുഴുവനായും നീക്കുകയല്ലെന്ന് പ്രധാനമന്ത്രി മേറ്റ് ഫ്രെഡറിക്‌സൺ പറഞ്ഞു. കാലാവസ്‌ഥ മാറുമ്പോൾ എന്ത് സംഭവിക്കുമെന്നറിയില്ല. ചിലപ്പോൾ പുതിയ വകഭേദം വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കാലത്തായി രാജ്യത്ത് ദിവസേന 50,000ലധികം കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്.
അതേസമയം, യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുകയാണ്. കഴിഞ്ഞ ആഴ്‌ച, മാസ്‌ക് ഉൾപ്പെടെ എല്ലാ നിയന്ത്രണങ്ങളും ഇംഗ്ളണ്ട് പിൻവലിച്ചിരുന്നു. കോവിഡ് പോസിറ്റീവായാൽ സ്വയം ഐസൊലേറ്റ് ആവുക എന്നത് മാത്രമാണ് ഇപ്പോൾ ഇംഗ്ളണ്ടിലെ നിയമം. കോവിഡിനൊപ്പം ജീവിക്കുകയെന്ന രീതിയാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്.
Read Also: കേരളത്തിൽ കോവിഡ് പാരമ്യഘട്ടത്തിൽ; അടുത്ത ആഴ്‌ചയോടെ കുറയുമെന്ന് വിദഗ്‌ധർ