ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 21 വരെ നീട്ടി. കൂടുതൽ ഇളവുകൾ നൽകിയാണ് ലോക്ക്ഡൗൺ നീട്ടിയത്. തമിഴ്നാട്ടിലെ മിക്കപ്രദേശങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ ജില്ലകളിൽ ഇളവ് നൽകാൻ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിൽ കൂടിയ യോഗം തീരുമാനിച്ചത്.
ഇളവുകൾ നൽകിയ 27 ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ എന്നിവയുടെ ഓഫിസുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. കയറ്റുമതിയുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരുമായി തുറന്ന് പ്രവർത്തിക്കാം. വ്യവസായ സ്‌ഥാപനങ്ങൾക്ക് 33 ശതമാനം ജീവനക്കാരുമായി തുറന്ന് പ്രവർത്തിക്കാം.
ഐടിയുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങൾക്ക് 20 ശതമാനം ജീവക്കാരോ അല്ലെങ്കിൽ പത്ത് ശതമാനം ജീവനക്കാരുമായോ തുറന്ന് പ്രവർത്തിക്കാം, തുടങ്ങി നിരവധി ഇളവുകളാണ് നിലവിൽ നൽകിയിരിക്കുന്നത്. അതേസമയം കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്, കരുർ, നാമക്കൽ, തഞ്ചാവൂർ, തിരുവരൂർ, നാഗപ്പട്ടണം, മൈലാട്ദുരൈ എന്നിവിടങ്ങളിൽ ഇളവുകൾ നൽകിയിട്ടില്ല.
National News: ഐസിഎംആര്‍ ദേശീയ സീറോ സര്‍വേ ആരംഭിക്കുന്നു