പുതിയ വകഭേദം; കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പരിശോധന കർശനമാക്കി കർണാടക

By News Bureau, Malabar News
covid-Karnataka
Representational Image
Ajwa Travels

ബെംഗളൂരു: വിദേശരാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കി കർണാടക സർക്കാർ. കേരളത്തിൽനിന്ന് 16 ദിവസംമുമ്പുവരെ വന്ന വിദ്യാർഥികളെ വീണ്ടും ആർടിപിസിആർ പരിശോധനയ്‌ക്ക് വിധേയമാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

ഹോസ്‌റ്റലിൽ തിരിച്ചെത്തുന്ന വിദ്യാർഥികൾ ആദ്യ ആർടിപിസിആർ ഫലം ലഭിച്ചതിനുശേഷം ഏഴുദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തണമെന്നാണ് നിർദ്ദേശം.

കേരളവുമായും മഹാരാഷ്‍ട്രയുമായും അതിർത്തി പങ്കിടുന്ന ജില്ലകളിലും ദേശീയ പാതകളിലും പരിശോധന കർശനമാക്കും. അതിർത്തി ജില്ലകളിൽ മുഴുവൻ സമയവും പരിശോധന നടത്താൻ മൂന്നു ഷിഫ്റ്റുകളിലായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കും. രണ്ട് സംസ്‌ഥാനങ്ങളിൽനിന്ന് വരുന്നവരും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധന കർശനമാക്കാനും യോഗം തീരുമാനിച്ചു.

കൂടാതെ വിദേശത്തുനിന്ന് വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചാൽ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും സ്‌കൂളുകളിലും കോളേജുകളിലും സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്നും അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജുകളിലും നഴ്സിങ് കോളേജുകളിലും പരിശോധന കർശനമാക്കണമെന്നും നിർദ്ദേശമുണ്ട്.

Most Read: ട്രാക്‌ടർ റാലി മാറ്റി; ഡിസംബർ നാല് വരെ മറ്റ് സമര പരിപാടികൾ ഇല്ലെന്ന് കർഷക സംഘടനകൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE