കോയമ്പത്തൂർ: പാലക്കാട് ജില്ലയിൽ തുടർച്ചയായ നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ഞായറാഴ്‌ച 103 പേർക്കാണ് രോഗം ബാധിച്ചത്. ചികിൽസ തേടിയവരുടെ ആകെ എണ്ണം 57,023 കടന്നു. ഞായറാഴ്‌ച രോഗമുക്‌തരായത് 61 പേരാണ്. നിലവിൽ 635 പേർ ചികിൽസയിലുണ്ട്.
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കോയമ്പത്തൂർ സിറ്റി കോർപറേഷൻ ഗാന്ധിപുരത്ത് കോവിഡ് ചികിൽസാ കേന്ദ്രം ആരംഭിച്ചു. കോയമ്പത്തൂരിലെ ശ്രീനിവാസ കല്യാണ മണ്ഡപമാണ് നഗരത്തിലെ പുതിയ ചികിൽസാ കേന്ദ്രമെന്ന് ഹെൽത്ത് ഓഫീസർ ഡോ.എസ് രാജ അറിയിച്ചു.
ആവശ്യമെങ്കിൽ അടുത്ത ആഴ്‌ച മറ്റൊരു ചികിൽസാ കേന്ദ്രം തുറക്കാനും കോർപറേഷൻ തയാറാണ്. നഗരത്തിൽ അഞ്ച് കണ്ടെയ്‌ൻമെന്റ് സോണുകൾ നിലവിലുണ്ട്. കൂട്ടമായ വാക്‌സിനേഷൻ കൊണ്ട് മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയുകയുള്ളൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗവ്യാപനം കൂടുകയാണെങ്കിൽ മരുന്ന് കൊണ്ട് നിയന്ത്രിക്കാൻ കഴിയില്ല.
വാക്‌സിനേഷൻ തന്നെയാണ് മുൻകരുതൽ നടപടി. നിത്യേന 30,000 പേർക്ക് വാക്‌സിൻ നൽകേണ്ടി വരുമെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
Also Read: കെകെ ശൈലജക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്