റിയാദ്: ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശികൾക്കും, സ്വദേശികൾക്കും രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിനകമുള്ള കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വ്യക്‌തമാക്കി സൗദി. ഈ തീരുമാനം നിലവിൽ പ്രാബല്യത്തിലായിട്ടുണ്ട്.
നേരത്തെ രാജ്യത്ത് പ്രവേശിക്കാൻ 72 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയായിരുന്നു. ഇതാണ് ഇപ്പോൾ 48 മണിക്കൂറിനകമുള്ളതാക്കിയത്. അതേസമയം 8 വയസിൽ താഴെയുള്ളവർക്ക് ഈ നിബന്ധനയിൽ ഇളവ് നൽകിയിട്ടുണ്ട്.
കൂടാതെ 16 വയസിന് മുകളിലുള്ള സ്വദേശികളുടെ വിദേശ യാത്രക്ക് ബൂസ്‌റ്റർ ഡോസ് നിർബന്ധമാക്കുകയും ചെയ്‌തു. ഇങ്ങനെ വിദേശത്തേക്കുപോയ സൗദി പൗരന് കോവിഡ് ബാധിച്ചാൽ 7 ദിവസത്തിന് ശേഷം പരിശോധന കൂടാതെ മടങ്ങി എത്തുകയും ചെയ്യാം.
Read also: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനം; യുഎഇ