ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നു. ആദ്യ തരംഗത്തിൽ റിപ്പോ൪ട് ചെയ്‌ത പ്രതിദിന കോവിഡ് കേസുകളാണ് രണ്ടാം തരംഗത്തിലും റിപ്പോ൪ട് ചെയ്യുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രി ഉന്നത തല യോഗം വിളിച്ചുചേർത്തു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര, ആരോഗ്യ സെക്രട്ടറി ഡോ. വിനോദ് പോൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ വാക്‌സിൻ വിതരണവും ച൪ച്ച ചെയ്‌തു.
93249 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്. കഴിഞ്ഞ വ൪ഷം സെപ്റ്റംബ൪ പകുതിക്ക് ശേഷം റിപ്പോ൪ട് ചെയ്യുന്ന ഏറ്റവും ഉയ൪ന്ന പ്രതിദിന നിരക്കാണിത്. മഹാരാഷ്‌ട്രയിലാണ് ആകെ കേസുകളുടെ പകുതിയിലധികവും റിപ്പോ൪ട് ചെയ്‌തിരിക്കുന്നത്. രാജ്യത്ത് പുതുതായി സ്ഥിരീകരിക്കുന്ന 60 ശതമാനം കേസുകളും മഹാരാഷ്‌ട്രയിൽ നിന്നാണ്. രണ്ടു മാസത്തിനിടെ മഹാരാഷ്‌ട്രയിൽ ഒൻപത് മടങ്ങാണ് കോവിഡ് വ്യാപനം.
അതേസമയം 24 മണിക്കൂറിനിടെ 513 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതോടെ മരണസംഖ്യ 1,64,623 ആയി ഉയർന്നു. മഹാരാഷ്‌ട്ര, കർണാടക, ഛത്തീസ്‌ഗഢ്, ഡെൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്.
Read Also: കോവിഡ് രണ്ടാം തരംഗം; കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര ദൗത്യസംഘാംഗം