ബെയ്‌ജിങ്: ചൈനയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ കൂടുതൽ നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. മിക്കയിടങ്ങളിലും 14 ദിവസമാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. വീടുകളിൽ നിന്നും അവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്നും, കമ്പനികൾ വർക്ക് ഫ്രം ഹോം പ്രോൽസാഹിപ്പിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഷാങ്ഹായ് നഗരത്തിൽ രോഗബാധ ക്രമാതീതമായി വർധിച്ചതോടെ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ശനിയാഴ്‌ച ഇവിടെ റിപ്പോർട് ചെയ്‌തത് 23,000ലധികം കേസുകളാണ്. ഇതിൽ 20,000ഓളം കേസുകൾ രോഗലക്ഷണമില്ലാത്തതാണ്. ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് ഇവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മിക്കയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ആളുകൾ പട്ടിണിയിലേക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോർട്. ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങൾ പ്രയാസപ്പെടുന്നതിന്റെയും പരാതിപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടാതെ ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ കടുത്ത നിരീക്ഷണങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്.
Read also: ഗോപി കോട്ടമുറിക്കലിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ചു