കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നടപടികൾ ശക്‌തമാക്കാൻ അധികൃതർ. രോഗവ്യാപന തോത് കുറക്കാൻ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ പൊലീസ് പരിശോധനകൾ നടത്തി. തിരക്കുള്ള സ്‌ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാൻ ഉച്ചഭാഷിണി അറിയിപ്പും നൽകി. കൂട്ടം ചേരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്നാണ് പോലീസ് പറയുന്നത്.
കണ്ണൂർ നഗരത്തിൽ മാത്രം 15 പൊലീസുകാരെ അധികമായി ചുമതലപ്പെടുത്തി. എആർ ക്യാംപിലെയും കെഎപി(4) ബറ്റാലിയനിലെ ജീവനക്കാരെയും അധിക ഡ്യൂട്ടിക്കു നിയോഗിക്കും. ചടങ്ങുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. വിവാഹം, ചരമം, ആഘോഷങ്ങൾ തുടങ്ങിയ ചടങ്ങുകളിൽ ഇളവുകൾ വന്ന ശേഷം വലിയ ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Read also: ‘ആശങ്ക വേണ്ട അരികിലുണ്ട്’; പരീക്ഷാപ്പേടി മാറ്റാൻ വിദ്യാർഥികൾക്കായി പുതിയ പദ്ധതി